Monday, May 23, 2011

മഴ

എന്തോ മോഴിയുവാന്‍ ഉണ്ടാകുമീ മഴക്കെന്നോടു മാത്രമായി
ഏറെ സ്വകാര്യമായി..
സന്ധ്യ തൊട്ടേ വന്നു നില്‍ക്കുകയാണവള്‍ എന്‍റെ ജനാലതന്നരികില്‍
ഇളം കുങ്കുമക്കാറ്റിന്‍റെ ചിറകില്‍
   (എന്തോ മോഴിയുവാന്‍ ഉണ്ടാകുമീ മഴക്കെന്നോടു മാത്രമായി
   ഏറെ സ്വകാര്യമായി..)

പണ്ട് തൊട്ടേ എന്നോടിഷ്ടമാണെന്നാവാം പാട്ടില്‍ പ്രിയമെന്നുമാവാം
എന്നോ പഠിച്ചു മറന്ന രാഗങ്ങളെ പിന്നെയുമോര്‍മിക്കയാവാം
ആര്‍ദ്രമൌനവും വാചാലമാവാം

മുകില്‍ മുല്ല പൂക്കുന്ന മാനത്തെ കുടിലിന്‍റെ തളിര്‍ വാതില്‍ ചാരിവരുമ്പോള്‍
മറ്റാരും കണ്ടില്ലെന്നാവാം എനിക്കവള്‍ ഇഷ്ടം തരാന്‍ വന്നതാവാം
പ്രിയപ്പെട്ടവള്‍ എന്‍ ജീവനാകാം
   (എന്തോ മോഴിയുവാന്‍ ഉണ്ടാകുമീ മഴക്കെന്നോടു മാത്രമായി
   ഏറെ സ്വകാര്യമായി..)

ഞാന്‍ തന്നെ മോഹിച്ചു വാഴുന്നോരീ മണ്ണില്‍ താനേ ലയിക്കുവാനാകാം
എന്‍ മാറില്‍ കൈ ചേര്‍ത്ത് ചേര്‍ന്നുറങ്ങാനാവാം എന്‍റെതായ്‌ തീരുവാനാവാം
സ്വയം എല്ലാം മറക്കുവാനാകാം

നിത്യമാം ശാന്തിയില്‍ നാമുറങ്ങുന്നേരം എത്രയോ രാവുകള്‍ മായാം
ഉറ്റവര്‍ വന്നു വിളിച്ചാലുണരുന്ന മറ്റൊരു ജന്മത്തിലാവാം
അന്നും ഉറ്റവള്‍ നീ തന്നെയാവാം
അന്നും മുറ്റത്തു പൂമഴയാവാം
അന്നും മുറ്റത്തു പൂമഴയാവാം

മഴ
വിധു പ്രതാപ്‌
മനു രമേശന്‍
S രമേശന്‍ നായര്‍

No comments: